Wednesday 11 November 2009

സ്പാനിഷ് സ്റ്റെപ്സ്


സ്പാനിഷ് സ്റ്റെപ്സ് എന്ന് കേള്‍ക്കുമ്പോള്‍ സംഭവം സ്പെയിനില്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്. റോമിലാണ് 1725 ല്‍ നിര്‍മ്മിതമായ ഈ 138 പടികള്‍ നിലകൊള്ളുന്നത്.

Piazza di Spagna അല്ലെങ്കില്‍ സ്പാനിഷ് സ്ക്വയര്‍ എന്നത് റോമിലെ അതിപ്രശസ്തമായ ഒരു മീറ്റിങ്ങ് പ്ലേസ് ആണ്. ഈ സ്ക്വയറില്‍ നിന്ന് Trinita dei Monti എന്ന ഒരു ഫ്രഞ്ച് പള്ളിയിലേക്കാണ് യൂറോപ്പിലെ തന്നെ ഏറ്റവും നീളവും വീതിയുമുള്ള ഈ സ്പാനിഷ് പടികള്‍ നീളുന്നത്.

ഫ്രാന്‍സിലെ രാജാവ് ലൂയി പതിനാലാമന്റെ ഒരു പ്രതിമ മുകളില്‍ സ്ഥാപിക്കാനുള്ള ഫ്രഞ്ച് സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്ക് ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. ഇന്നസെന്റ് 13 -)മന്‍ മാര്‍പ്പാപ്പ അതിനുപകരമായി Francisco de Sanctis എന്ന ഇറ്റാലിയന്‍ ആര്‍ക്കിടെക്‍റ്റിനെ നിയമിക്കുകയും അദ്ദേഹം പേപസിക്കും* ഫ്രഞ്ച് സര്‍ക്കാരിനും ഇഷ്ടപ്പെട്ട രീതിയില്‍ ഈ പടികള്‍ ഡിസൈന്‍ ചെയ്യുകയുമുണ്ടായി.

18- )0 നൂറ്റാണ്ടില്‍ , റോമിലെ ഏറ്റവും സുന്ദരിമാരും സുന്ദരന്മാരും തടിച്ചുകൂടിയിരുന്നത് ഈ പടികളിലും സ്പാനിഷ് സ്ക്വയര്‍ (Piazza di Spagna) പരിസരത്തുമാണ്. അതിന് കാരണമുണ്ട്. ചിത്രകാരന്മാരും മറ്റ് കലാകാരന്മാരുമൊക്കെയടക്കമുള്ള പ്രമുഖര്‍ അക്കാലത്ത് സമ്മേളിച്ചിരുന്നത് ഇവിടെയാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ക്കാവശ്യമായ മോഡലുകളെ പല ചിത്രകാരന്മാരും തിരഞ്ഞെടുത്തിരുന്നത് ഈ പരിസരത്തു നിന്നാണ്.

ഇക്കാലത്ത് പോയാലും സുന്ദരികള്‍ക്കും സുന്ദരന്മാര്‍ക്കും ഒരു കുറവുമില്ല സ്പാനിഷ് സ്റ്റെപ്സിലും സ്പാനിഷ് സ്ക്വയറിലും. ആ സൌന്ദര്യാധാമങ്ങളൊന്നും ക്യാമറയില്‍പ്പെടാതെ സ്പാനിഷ് പടികളുടെ നല്ലൊരു പടമെടുക്കാന്‍ എനിക്കായതുമില്ല.

* പേപസി(Papacy) - റോമന്‍ കാത്തലിക്‍ ചര്‍ച്ച് സര്‍ക്കാര്‍

Sunday 1 November 2009

ഗലീലിയോ തെര്‍മോമീറ്റര്‍


ബ്ലോഗര്‍ സജി തോമസ്(ഞാനും എന്റെ ലോകവും)വഴിയാണ് ഗലീലിയോ തെര്‍മോമീറ്റര്‍ പരിചയപ്പെടുന്നത്. സജിയുടെ ഗലീലിയോ തെര്‍മോമീറ്റര്‍ ‍എന്ന പോസ്റ്റ് വായിച്ച് തെര്‍മോമീറ്റര്‍ ഒരെണ്ണം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു.

1593 ല്‍ ആണ് ഗലീലിയോ ഗലീലി ഈ താപമാപിനി കണ്ടുപിടിക്കുന്നത്. വിവിധ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൊച്ചു കൊച്ചു ദ്രവസംഭരണികളും അതിനോട് ചേര്‍ന്ന് ഘടിപ്പിച്ചിട്ടുള്ള ഭാരത്തകിടുകളും അതെല്ലാം ഉള്‍ക്കൊള്ളുന്ന ചില്ലുകുഴലും ചേര്‍ന്നതാണ് 11 ഇഞ്ച് ഉയരം വരുന്ന ഈ താപമാപിനി.

ചില്ലുകുഴലിലെ ദ്രാവകത്തിന്റെ ഊഷ്മാവ് മാറുന്നതിനനുസരിച്ച് അതിന്റെ സാന്ദ്രത മാറുകയും കൊച്ചു കൊച്ചു ദ്രാവക സംഭരണികള്‍ ചില്ലുകുഴലിനകത്ത് സ്വതന്ത്രമായി മുകളിലേക്കും താഴേക്കും നീങ്ങുകയും, ഏറ്റവും സാന്ദ്രത കുറഞ്ഞ ദ്രവമുള്ള സംഭരണി മുകളിലും സാന്ദ്രത കൂടിയ ദ്രവമുള്ള സംഭരണി താഴെയും എത്തി ഒരു ടെമ്പറേച്ചര്‍ സ്കെയില്‍ ഉണ്ടാക്കപ്പെടുകയും ചെയ്യുന്നു.

ഇതിന്റെ പ്രവര്‍ത്തന തത്ത്വം കൃത്യമായി പറഞ്ഞുതരാന്‍ എനിക്കാകില്ലെങ്കിലും വിക്കിപ്പീഡിയ ആ കുറവ് നികത്തുന്നതാണ്.

3 മാസം മുന്‍പ്, തട്ടിയും മുട്ടിയും പൊട്ടിപ്പോകാതെ ഗലീലിയോ തെര്‍മോമീറ്റര്‍ ഒരെണ്ണം സ്പെയിനില്‍ നിന്ന് വിമാനം കയറ്റി നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിലെത്തിച്ച് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് അതെന്റെ കയ്യിലേല്‍പ്പിച്ച് നീര്‍ഘനിശ്വാസം വിട്ട സജിക്ക് എന്റെ ‘ഊഷ്മളമായ‘ നന്ദി.

Saturday 3 October 2009

ഇന്നു ഞാന്‍ നാളെ നീ


റവാട്ടു വീട്ടിലെ പൂന്തോട്ടത്തിലെ ആന്തൂറിയമൊന്നും പറിച്ച് വില്‍ക്കാറില്ല. അതുകൊണ്ട് ഇങ്ങനൊരു കാഴ്ച്ച കാണാനായി.

ഇന്നു ഞാന്‍ നാ‍ളെ നീ.

Tuesday 22 September 2009

സാങ്കല്‍പ്പിക രേഖ


ണ്ട് സ്ത്രീകള്‍ ഹസ്തദാനം ചെയ്ത് നില്‍ക്കുന്ന ഒരു ഫോട്ടോ എന്നതിനപ്പുറം ഒരു വലിയ പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്.

ഭൂമിക്ക് മുകളിലൂടെ കുറുകെയും നെടുകെയും മനുഷ്യന്മാര്‍ വരച്ചുകൂട്ടിയിട്ടുള്ള കുറേ സാങ്കല്‍പ്പിക രേഖകളുണ്ട്. അക്ഷാംശം(Lattitude), രേഖാശം(Longitude) എന്നൊക്കെയുള്ള ഓമനപ്പേരുകളില്‍ , ചെറിയ ക്ലാസ്സുകളിലെ ഭൂമിശാസ്ത്രപാഠങ്ങളില്‍ നാമതൊക്കെ പഠിച്ചിട്ടുള്ളതാണ്.

ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലെ(Greenwich) ഒബ്സര്‍വേറ്ററി ടവറിനുള്ളിലൂടെ കടന്നുപോകുന്ന പൂജ്യം ഡിഗ്രി രേഖാംശത്തിന്റെ (പ്രൈം മെറീഡിയന്‍ അഥവാ 00 0‘ 0“ രേഖാംശം) അപ്പുറവും ഇപ്പുറവുമാണ് ഈ രണ്ട് സ്ത്രീകളും നില്‍ക്കുന്നത്. കുറച്ചുകൂടെ കൃത്യമായി പറഞ്ഞാല്‍ സ്വര്‍ണ്ണത്തലമുടിയുള്ള സ്ത്രീ നില്‍ക്കുന്നത് രേഖാംശത്തിന് കിഴക്കുവശത്തും കറുത്ത മുടിയുള്ള സ്ത്രീ നില്‍ക്കുന്നത് രേഖാംശത്തിന് പടിഞ്ഞാറുവശത്തുമാണ്. കിഴക്കും പടിഞ്ഞാറും നിന്ന് ഷേക്ക് ഹാന്‍ഡ് ചെയ്യുന്നെന്ന് തന്നെ പറയാം. സൂര്യന്‍ പൂജ്യം ഡിഗ്രി രേഖാംശത്തിന് മുകളില്‍ വരുമ്പോള്‍ ഗ്രീനിച്ചില്‍ സമയം(GMT) കൃത്യം 12 മണി എന്നതാണ് കണക്ക്. സമയവും രേഖാംശവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്.

ഇപ്പറഞ്ഞ രേഖാംശം എന്ന 'സാങ്കല്‍പ്പിക രേഖ' യാണ് സ്ത്രീകള്‍‍ക്കിടയില്‍ നിലത്തുകാണുന്ന ലോഹത്തകിടുകൊണ്ടുള്ള വര. അവര്‍ക്ക് പിന്നില്‍ കാണുന്നത് ഭൂമിയുടെ മോഹന്‍ലാല്‍ സ്റ്റൈലില്‍ ചരിഞ്ഞുള്ള നില്‍പ്പിന്റെ ഒരു മോഡലാണ്.

സാങ്കല്‍പ്പികരേഖയിലേക്ക് ഞാന്‍ നടത്തിയ യാത്രയുടെ വിവരണം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday 7 September 2009

24 മണിക്കൂര്‍ ക്ലോക്ക്


ഇംഗ്ലണ്ടിലെ ഗ്രീന്‍‌വിച്ചിലെ(Greenwich) ) ഒബ്സര്‍വേറ്ററി ടവറിന്റെ ഗേറ്റിനു മുന്നിലാണ് ഈ ക്ലോക്ക് കാണാന്‍ സാധിച്ചത്. സാധാരണ ക്ലോക്കുക‍ള്‍ 12 മണിക്കൂര്‍ ഡയല്‍ കാണിക്കുമ്പോള്‍ 1852 സ്ഥാപിതമായ ഈ ക്ലോക്ക് 24 മണിക്കൂര്‍ ഡയല്‍ കാണിക്കുന്നു, എന്നതാണ് പ്രത്യേകത.

ക്ലോക്കിന്റെ മണിക്കൂര്‍ സൂചി ശ്രദ്ധിക്കൂ. അത് താഴെ സാധാരണ ക്ലോക്കില്‍ 6 ന്റെ സ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിയാണ് കാണിക്കുന്നത്. മുകളില്‍ സാധാരണ ക്ലോക്കിലെ 12ന്റെ സ്ഥാനത്ത് അര്‍ദ്ധരാത്രി അല്ലെങ്കില്‍ 0 മണിക്കൂര്‍ എന്നും കാണിക്കുന്നു. 0.5 സെക്കന്റ് കൃത്യത പാലിക്കുന്ന ഈ ക്ലോക്ക് ഗ്രീന്‍‌വിച്ച് മീന്‍ ടൈം(GMT) ആണ് ‘സ്ഥിരമായി‘ കാണിക്കുന്നത്.

സ്ഥിരമായി കാണിക്കുന്നത് എന്നുപറയാന്‍ കാരണമുണ്ട്. വേനല്‍ക്കാലത്ത് ഇംഗ്ലീഷുകാര്‍ വാച്ചുകളും ക്ലോക്കുകളുമൊക്കെ ഒരു മണിക്കൂര്‍ മുന്നിലേക്ക് തിരിച്ച് വെക്കുന്ന ഒരു ഏര്‍പ്പാടുണ്ട്. പിന്നീട് തണുപ്പുകാലം ആകുമ്പോള്‍ അത് വീണ്ടും ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെക്കും. ഡേ ലൈറ്റ് സേവിങ്ങ്സ് എന്ന ഈ ഏര്‍പ്പാടിനെ അവര്‍ ‘ബ്രിട്ടീഷ് സമ്മര്‍ ടൈം‘ (BST)എന്നും പറയാറുണ്ട്. പക്ഷെ എല്ലാ കാലഘട്ടത്തിലും ചിത്രത്തിലുള്ള ഈ ക്ലോക്ക് ഗ്രീന്‍‌വിച്ച് ടൈം തന്നെയാണ് പിന്തുടരുക.

ഈ 24 മണിക്കൂര്‍ ഡയലുള്ള ക്ലോക്കിന്റെ പേരാണ് 24 Hour Shepherd Gate Clock.

Sunday 30 August 2009

കോഴിപ്പാറ വെള്ളച്ചാട്ടം


കോഴിപ്പാറ വെള്ളച്ചാട്ടം.

ആഢ്യന്‍ പാറപോലെ തന്നെ പല പല തട്ടുകളായി ആഴത്തിലും പരന്നുമൊക്കെയാണ് കോഴിപ്പാറ വെള്ളച്ചാട്ടത്തിന്റെ കിടപ്പ്. നിലമ്പൂരിലെത്തുന്ന ഭൂരിഭാഗം പേരും ആഢ്യന്‍പാറ വെള്ളച്ചാട്ടം സന്ദര്‍ശിക്കുമെങ്കിലും കോഴിപ്പാറയിലേക്ക് സന്ദര്‍ശകര്‍ താരതമ്യേന കുറവാണ്.

അതുകൊണ്ടുതന്നെ ആഢ്യന്‍പാറയെപ്പോലെ കോഴിപ്പാറയുടെ പരിസരപ്രദേശം കാര്യമായി മലിനപ്പെട്ടിട്ടില്ല. അത്രയെങ്കിലും ആശ്വാസം.

Saturday 22 August 2009

ആദ്യത്തെ ക്രിക്കറ്റ് കളി



ഇംഗ്ലണ്ടിലെ ഗില്‍ഡ്‌ഫോര്‍ഡ് പട്ടണത്തിലുള്ള റോയല്‍ ഗ്രാമര്‍ സ്കൂളിന്റെ ചുമരില്‍ കണ്ട ഒരു ഫലകം. ലോകത്തിലാദ്യമായി ക്രിക്കറ്റ് കളിച്ചത് അവിടത്തെ കുട്ടികളാണത്രേ ? 1550 ല്‍ ആയിരുന്നു ആ ക്രിക്കറ്റ് കളി.

ബൈ ദ ബൈ...നമ്മുടെ ദീപുമോന്‍ ക്രിക്കറ്റ് കളിയൊക്കെ നിറുത്തിയോ ?

Monday 17 August 2009

ഗോണ്ടോള


വെനീസില്‍ ചെന്നാല്‍ ഗോണ്ടോളയില്‍ കയറാതെ മടങ്ങാനാവില്ല. അര മണിക്കൂര്‍ ഗോണ്ടോള സവാരിക്ക് 80 യൂറോ (ഏകദേശം 4800 രൂപ) ആണ് ചിലവ്. പക്ഷെ, വെനീസില്‍ പോയി എന്ന തോന്നല്‍ ഉണ്ടാകണമെങ്കില്‍ ഗോണ്ടോളയില്‍ കയറിയേ പറ്റൂ.

80 യൂറോ മുടക്കാന്‍ മടിയുള്ളവര്‍ക്ക് വേണ്ടി ഒരു സൂത്രപ്പണിയുണ്ട്. (നമ്മള്‍ മലയാളികളോടാണോ കളി ?) ആ വിദ്യ അറിയണമെന്നുള്ളവര്‍ 5 യൂറോ വീതം എനിക്ക് മണി ഓര്‍ഡര്‍ ആയിട്ട് അയച്ച് തന്നാല്‍ മതി.

Sunday 9 August 2009

സമര്‍പ്പണം



തുപോലൊരു രംഗം ഇനി എവിടെ കണ്ടാലും നമ്മുടെയൊക്കെ മനസ്സിലേക്കോടിയെത്താന്‍ സാദ്ധ്യതയുള്ള ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ പേര് ഞാനായിട്ട് പറയേണ്ടതില്ലല്ലോ ?

ബാഴ്സിലോണയിലെ (സ്പെയിന്‍) ഏറ്റവും തിരക്കുള്ള വീഥിയായ ‘ലാസ് റാംബ്ലാസ്‘- ല്‍ നിന്നുള്ള ഈ ദൃശ്യം ആ വലിയ മനസ്സിന് മുന്നില്‍ സമര്‍പ്പിക്കുന്നു.

Monday 20 July 2009

തവളപിടുത്തക്കാരനും....


വളപിടുത്തക്കാരനും, പടംപിടുത്തക്കാരും. പൂര്‍ണ്ണനഗ്നനായ കുട്ടിയുടെ കയ്യില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നത് ഒരു തവളയാണ്.

ഈ പ്രതിമയില്‍ എന്നെ ആകര്‍ഷിച്ച ഒരു കാര്യം, വെറും തറയില്‍ നമ്മളൊക്കെ നില്‍ക്കുന്നതുപോലെയാണ് ഇതിനെ സ്ഥാപിച്ചിരിക്കുന്നത് എന്നതാണ്. സാധാരണ ഒരു പ്രതിമ സ്ഥാപിക്കുന്നത് ഒരു പീഠത്തിലോ മറ്റോ ആയി നല്ല ഉറപ്പ് കിട്ടുന്ന വിധത്തിലായിരിക്കുമല്ലോ ?! ഇതും നന്നായിട്ടുതന്നെയാണ് ഉറപ്പിച്ചിരിക്കുന്നത്.

വെനീസിലെ(ഇറ്റലി) കനാല്‍ക്കരയില്‍ നിന്നൊരു ദൃശ്യം.

Wednesday 15 July 2009

ഗ്ലാഡിയേറ്റേഴ്സ്


തി പുരാതനവും, പ്രശസ്തവുമായ റോമന്‍ കോളോസിയത്തിന് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി ഗ്ല്ലാഡിയേറ്റേഴ്സിന്റെ വേഷമണിഞ്ഞ് കറങ്ങി നടക്കുന്ന രണ്ട് റോമാക്കാരുടെ കാന്‍ഡിഡ് ഫോട്ടോ.

പടമെടുത്തെന്ന് മനസ്സിലാക്കിയാല്‍ അവര്‍ പണം ചോദിക്കും. ഒന്നും രണ്ടുമൊന്നുമല്ല, 5 യൂറോ കയ്യീന്ന് പോകും. എന്നുവെച്ചാല്‍ 400 രൂഭായോളം ഗോവിന്ദാ....

അതിന്റെ കൂടെ 100 രൂപാ കൂടെ ചേര്‍ത്താന്‍ 2 പേര്‍ക്ക് ചെറായി ബ്ലോഗ് മീറ്റില്‍ കുശാലായി മീറ്റാം, ഈറ്റാം. അതുകൊണ്ട്, തല്‍ക്കാലം പാപ്പരാസിത്ത്വം തന്നെ ശരണം.

Friday 3 July 2009

നാടകം ആരംഭിക്കുകയായി


ഹൃദയരേ....

രണ്ടാമത്തെ ബെല്ലോടെ നാടകം ആരംഭിക്കുകയായി. അതിനുമുന്‍പ് ഒരു വാക്ക്.

വര്‍ഷങ്ങളായി ഈ നാടകം അരങ്ങിലും, ഗ്രന്ഥങ്ങളിലും, പാഠപുസ്തകത്തിലുമൊക്കെയായി വായിക്കുകയും, ആസ്വദിക്കുകയും, പഠിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന ലോകത്തിലങ്ങോളം ഇങ്ങോളമുള്ള കലാസ്വാദകരായ നല്ല ജനങ്ങള്‍ക്ക് ഗ്ലോബ് തീയറ്ററിന്റെ കൂപ്പുകൈ.

നിങ്ങള്‍ ഏവരുടേയും അനുഗ്രഹാശീര്‍വാദത്തോടെ ശ്രീമതി തേ ഷറോക്കിന്റെ സംവിധാനത്തില്‍ ശ്രീ.ഡിക്ക് ബേ‍ഡ് രൂപകല്‍പ്പന ചെയ്ത്, ശ്രീ. സ്റ്റീഫന്‍ വാര്‍ബെക്ക് കമ്പോസ് ചെയ്ത, ഈ നാടകത്തിന്റെ തിരശ്ശീല ഉയരുകയായി.

കഥ - ആസ് യു ലൈക്ക് ഇറ്റ്.
രചന - വില്യം ഷേക്‍സ്പിയര്‍
വേദി - ഷേക്‍സ്പിയര്‍ ഗ്ലോബ് തീയറ്റര്‍ ലണ്ടന്‍.
അരങ്ങില്‍ - പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് നവോമി ഫ്രെഡറിക്കും‍(റോസലിന്‍ഡ്), ജാക്ക് ലാസ്കിയും(ഓര്‍ലാന്‍ഡോ) മറ്റ് 20ല്‍പ്പരം അനുഗ്രഹീത കലാകാരന്മാരും.

മുന്‍‌കാലങ്ങളില്‍ ‍സാക്ഷാല്‍ ഷേക്‍സ്പിയര്‍ തന്നെ പലപ്പോഴും കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള, തേംസ് നദിക്കരയിലെ അതിപ്രശസ്തമായ ഷേക്‍സ്പിയര്‍ ഗ്ലോബ് തീയറ്ററില്‍ നിന്നൊരു നാടക സദസ്സിന്റെ ദൃശ്യം.

Monday 1 June 2009

വില്‍ക്കാനുണ്ട് ദൈവങ്ങള്‍


വില്‍ക്കാനുണ്ട് ദൈവങ്ങള്‍ .കറുത്തത് വേണമെങ്കില്‍ കറുത്തത്, വെളുത്തത് വേണമെങ്കില്‍ വെളുത്തത്.

കര്‍ണ്ണാടകയിലെ ഹസ്സന്‍ ജില്ലയിലെ ഹാളേബീഡു ക്ഷേത്രത്തിനുമുന്നില്‍ നിന്നൊരു കാഴ്ച്ച.

Monday 18 May 2009

ഇതാരുടെ കണ്ണുകള്‍ ?


ലോകപ്രശസ്തനായ ഒരു വ്യക്തിയുടെ കണ്ണുകളാണിത്.

അദ്ദേഹം തന്നെയാണ് കടലാസില്‍ ദ്വാരമുണ്ടാക്കി പൂച്ചയുടെ പടം വരച്ച് മാസ്ക്ക് ഉണ്ടാക്കി അതിനുപിന്നില്‍ ഒളിച്ചിരിക്കുന്നത്. ഇത് ഞാനെടുത്ത പടമല്ല. കാരണം ഈ വ്യക്തി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഒരു പോസ്റ്റ് കാര്‍ഡിന്റെ രൂപത്തില്‍ ഈ പടം എന്റെ കൈയ്യിലുണ്ട്

ഇതില്‍ക്കൂടുതല്‍ ക്ലൂ വേണമെന്നുള്ളവര്‍ക്ക് വഴിയേ വഴിയേ ക്ലൂ തരാം. ആരാണ് ഈ വ്യക്തി ?
-------------------------------------------
ഉത്തരം കണ്ടുപിടിക്കാന്‍ സന്ധ്യ നടത്തിയ ശ്രമത്തിന് ശേഷം സന്ധ്യയുടെ മെയിലില്‍ നിന്നുള്ള വരികളും ചിത്രസഹിതമുള്ള തെളിവുകളും ഇതാ താഴെയുണ്ട്.
-------------------------------------------


നിരക്ഷരന്‍

ഞാന്‍ എന്റെ ഒന്നരമണിക്കൂര്‍ ഇത് പിക്കാസയുടെ കണ്ണുകളാണോന്ന് അന്വേഷിച്ചുകോണ്ട്, റിസേര്‍ച്ച് ചെയ്തിരിക്കുവാരുന്നു.
നോക്ക് അറ്റാച്ച്മെന്റ്. എനിക്ക് 100% തൃപ്തിയാകാത്തതുകോണ്ട് പൊസ്റ്റുന്നില്ലാ.എന്റെ അഭിപ്രായവ്യത്യാസം എന്താണെന്നു വെച്ചാല്‍, മാസ്കിലെ കണ്ണൂകള്‍ ഇത്തിരി കൂടി റൌണ്ട്, തടിച്ചതാണ്.ഈ ഫോട്ടോയിലെ കണ്ണുകളുടെ താഴ്‌ഭാഗം റൌണ്ടല്ലാ...

ആ പോട്ട്....

വെറുതെ ഒന്നറിയിക്കാം എന്നോര്‍ത്തു...

-സന്ധ്യ
-------------------------------------------
കുറേയധികം മിനക്കെട്ടിട്ടാണെങ്കിലും ഉത്തരത്തില്‍ എത്തിച്ചേര്‍ന്ന അനുപമയ്ക്കും, സന്ധ്യയ്ക്കും അഭിനന്ദനങ്ങള്‍. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രത്യേകം നന്ദി.

Saturday 9 May 2009

ഒളിമ്പിക്സ് മെഡലുകള്‍


രിചയക്കാര്‍ക്ക് ആര്‍ക്കെങ്കിലും ഒരു ഒളിമ്പിക്സ് മെഡല്‍ കിട്ടിയിട്ട്, അതൊന്ന് അടുത്ത് നിന്ന് കണ്ടിട്ട്, തൊട്ടുനോക്കി നിര്‍വൃതിയടഞ്ഞിട്ട്,......... എന്നിട്ട് ചത്താലും വേണ്ടീലായിരുന്നു.
(എന്നിട്ട് ഈ ജന്മം ചാകുമെന്ന് തോന്നുന്നില്ല്ല. )

സ്റ്റാംഫോര്‍ഡില്‍ ഒരിടത്ത് പോയാല്‍ ഒരു ഒളിമ്പിക്‍ സ്വര്‍ണ്ണമെഡലും, വെള്ളിമെഡലും കാണാന്‍ പറ്റുമെന്നറിഞ്ഞാണ് അങ്ങോട്ട് വണ്ടി കയറിയത്. സംഭവം ശരിയാണ്. സാധനം കാണുകയും അതിന്റെ കൂടെ നിന്ന് പടം പിടിക്കുകയും ചെയ്തു. ചില്ലുകൂടിനകത്തായിരുന്നതിനാല്‍ തൊട്ടുനോക്കാന്‍ മാത്രം പറ്റിയില്ല. സാരമില്ല അത്രേമെങ്കിലും സാധിച്ചല്ലോ ?!

സ്റ്റാംഫോര്‍ഡിലെ ഒരു പുരാതന പ്രഭുകുടുംബമായ ബര്‍ഗളി ഹൌസിനുള്ളില്‍(Burghley House) നിന്നെടുത്ത ചിത്രം. ലോര്‍ഡ് ബര്‍ഗളി എന്നറിയപ്പെട്ടിരുന്ന ഡേവിഡ് ആറാമനാണ് ഈ ഒളിമ്പിക്സ് മെഡല്‍ ജേതാവ്.

Friday 1 May 2009

ദജ്ജാലിനെ നേരില്‍ക്കണ്ടു


ജ്ജാലിനെ നേരില്‍ക്കണ്ടു. അതെ ദജ്ജാല് തന്നെ, ഒറ്റക്കണ്ണന്‍ ദജ്ജാല്‍, ലോകാവസാനമാകുമ്പോള്‍ അവതരിക്കുമെന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന അതേ ദജ്ജാല് തന്നെ.

ലോകാവസാനമായതിന്റെ അടയാളങ്ങള്‍ നമ്മള്‍ കാണാ‍ന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറേയായ‍ല്ലോ ? പക്ഷെ, ദജ്ജാലിന്റെ ദ്രംഷ്ടങ്ങള്‍ വളര്‍ന്നിറങ്ങിയിട്ടുണ്ടെന്നും, അവന്‍ ആയുധം കയ്യിലെടുത്തുകഴിഞ്ഞെന്നും നേരില്‍ക്കണ്ടപ്പോള്‍ മാത്രമാണ് മനസ്സിലായത്.

നമ്മുടെ ഈ കൊച്ചു പ്ലാനറ്റിന് ഇനി വലിയ ആയുസ്സൊന്നുമില്ല. ദജ്ജാലിന്റെ രൂപത്തില്‍ നമുക്ക് നേരിടേണ്ടി വരുകയും, പൊരുതേണ്ടി വരുകയും ചെയ്യുക പരിസര മലിനീകരണത്തിനോടും, തീവ്രവാ‍ദികളോടും, ഗ്ലോബല്‍ വാമിങ്ങിനോടും, ഗ്ലോബല്‍ വാറിനോടും, പന്നിപ്പന്നി അടക്കമുള്ള അസുഖങ്ങളോടുമായിരിക്കും. കിയാം കരീബ്. ജാഗ്രതൈ.

ഇംഗ്ലണ്ടിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നിന്നൊരു ദൃശ്യം.

Monday 27 April 2009

ഫോട്ടോ സെഷന്‍


ക്യാമറ ഒരെണ്ണം എന്റെ കയ്യിലും ഉണ്ട്. ഇയാള്‍ടെ പുട്ടുകുറ്റിയില്‍ മര്യാദയ്ക്ക് പടമൊന്നും പതിഞ്ഞില്ലെങ്കില്‍, എന്റെ കൈയില്‍ വേറൊന്നുകൂടെ ഇരിക്കുന്നത് കാണാല്ലോ ? ബാക്കി ഞാന്‍ പറയണോ ? ഹ.... വിട് മാഷേ കയ്യീന്ന്, ഞാനൊന്നും ചെയ്യില്ല, ചുമ്മാ ചെക്കനെ ഒന്ന് വിരട്ടിയതല്ലേ ? :) :) “

ഭാവാനിപ്പുഴയ്ക്ക് നടുവില്‍ ഒരു ഫോട്ടോ സെഷന്‍. പതിഞ്ഞുകൊണ്ടിരിക്കുന്നത് പ്രശസ്ത പ്രകൃതിസ്നേഹിയും, ഗുരുവായൂരപ്പന്‍ കോളേജിലെ പ്രൊഫസറുമായിരുന്ന ശ്രീ.ശോഭീന്ദ്രന്‍ സാര്‍. പതിപ്പിക്കുന്നത് എന്റെയൊരു സുഹൃത്തും ഒന്നാന്തരമൊരു ഫോട്ടോഗ്രാഫറുമായ ശ്രീ.വേണു ഗോപാലകൃഷ്ണന്‍

(മുകളില്‍പ്പറഞ്ഞ അടിക്കുറിപ്പ് ഈ പടം എടുത്തതിന് ശേഷം എനിക്ക് തോന്നിയ ഒരു കുസൃതി മാത്രം. ശോഭീന്ദ്രന്‍ സാര്‍ അങ്ങനൊന്ന് ചിന്തിക്കുക പോലുമില്ല.)

ഇനി വേണു എടുത്ത ശോഭീന്ദ്രന്‍ മാഷിന്റെ ചൈതന്യമുള്ള ആ ചിത്രമിതാ താഴെ കണ്ടോളൂ.

Wednesday 22 April 2009

ആഴിക്കങ്ങേക്കരയുണ്ടോ ?


ഴിക്കങ്ങേക്കരയുണ്ടോ ?
ആഴങ്ങള്‍ക്കൊരു .......?
അനങ്ങാത്തിരമാല വഴിയേ വന്നാലീ
അല്ലിനു തീരമുണ്ടോ ?
അല്ലിനു തീരമുണ്ടോ ?

കടലിലൊഴുകി നടക്കുന്ന കൊച്ചു നൌകകളും പായ്‌വഞ്ചികളുമൊക്കെ കാണുമ്പോള്‍ എന്നും ഓര്‍മ്മവരുന്നത് ഈ ഗാനശകലമാണ്. (രണ്ടാമത്തെ വരി ഓര്‍മ്മ വരുന്നുമില്ല.)

മെയിന്‍ ലാന്റ് ബ്രിട്ടണിനും, ഐല്‍ ഓഫ് വൈറ്റിനും(Isle of Wight) ഇടയിലുള്ള ഇംഗ്ലീഷ് ചാനലിന്റെ ഭാഗമായ സോളന്റ് (Solent) കടലിടുക്കില്‍ നിന്നൊരു ദൃശ്യം.

Saturday 11 April 2009

ട്രെബൂഷേ



ഴയകാലത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍(മറ്റെവിടെയെങ്കിലും ഉപയോഗിക്കാറുണ്ടായിരുന്നോ എന്നറിയില്ല) കോട്ടകളും വന്‍‌ചുമരുകളുമൊക്കെ ഇടിച്ചുനിരത്താന്‍ ഉപയോഗിച്ചിരുന്ന സംവിധാനം (Trebuchet).

സ്കോട്ട്‌ലാന്‍ഡിലെ ഒരു തടാകക്കരയില്‍ കണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.

Monday 6 April 2009

വിശ്വസാഹിത്യകാരന്റെ വീട്


ലോകം കണ്ടതില്‍‌വെച്ചേറ്റവും വലിയ സാഹിത്യകാരനെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വില്യം ഷേക്‍സ്‌പിയര്‍ ജനിച്ചതും, കുറേക്കാലം ജീവിച്ചിരുന്നതുമായ വീട്.

‘സ്ട്രാറ്റ്ഫോര്‍ഡ് അപ്പോണ്‍ എവണ്‍’(Stratford-upon-Avon)എന്ന ഇംഗ്ലീഷ് പട്ടണത്തിലെ ഹെന്‍ലി സ്ട്രീറ്റില്‍ നിന്നൊരു ദൃശ്യം.

താഴെത്തെ നിലയില്‍ ഏറ്റവും വലത്തുവശത്തുകാണുന്ന ജനലിലൂ‍ടെയാണ് അദ്ദേഹത്തിന്റെ പിതാവ് തുകലുകൊണ്ടുള്ള കൈയ്യുറകള്‍ ഉണ്ടാക്കി തെരുവിലൂടെ പോകുന്നവര്‍ക്ക് വിറ്റിരുന്നത്.

Monday 23 March 2009

ഇംഗ്ലീഷ് കണിക്കൊന്ന

രു ഇംഗ്ലീഷ് ഗ്രാമപ്രദേശത്തെ (കണ്ട്രി സൈഡ്) തെരുവില്‍ നിന്ന് വസന്തകാലത്തിന്റെ തുടക്കത്തില്‍ പകര്‍ത്തിയ ചില ചിത്രങ്ങളാണിതൊക്കെ.

ശിശിരത്തില്‍ നിന്ന് രക്ഷപ്പെടാന്‍, ഇലപൊഴിച്ച് നിന്നിരുന്ന മരങ്ങളിലെല്ലാം തളിരിലകളും, പൂ‍ക്കളും‍ വന്നുതുടങ്ങിക്കഴിഞ്ഞിരുന്നു. വഴിയോരത്തും, വീട്ടുവളപ്പിലുമൊക്കെയുള്ള മരങ്ങളിലെല്ലാം പൂക്കള്‍ കുലകുലയായിക്കിടക്കുന്നു. ഇലയേക്കാളധികം പൂക്കളാണ് മിക്ക മരത്തിലും.

ഈ മഞ്ഞപ്പൂക്കള്‍ കണ്ടപ്പോള്‍ ‍നമ്മുടെ സ്വന്തം കണിക്കൊന്നയെയാണ് ഓര്‍മ്മവന്നത്. സായിപ്പ് വിഷു ആഘോഷിക്കുമായിരുന്നെങ്കില്‍ ഈ പൂക്കളായിരിക്കുമായിരുന്നു കണിക്കൊന്നയുടെ സ്ഥാനത്ത്. അങ്ങിനെയാണെങ്കില്‍ ഇതിനെ ഇംഗ്ലീഷ് കണിക്കൊന്ന എന്ന് വിളിക്കാമല്ലോ ?

വിളിക്കാം, അതില്‍ തെറ്റൊന്നുമില്ല. കാരണം നമ്മുടെ കണിക്കൊന്ന അധവാ Golden Shower Tree യുടെ അകന്ന ബന്ധത്തില്‍പ്പെട്ടതാണത്രേ ഈ മരം. ഇതിനെ Golden Chain Tree അഥവാ Laburnum എന്നാണ് വിളിക്കുന്നത്.

-------------------------------------
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക
http://en.wikipedia.org/wiki/Laburnum

Monday 23 February 2009

അപ്പൂപ്പന്‍ താടി


മോള് അപ്പൂപ്പന്‍ താടി കണ്ടിട്ടുണ്ടോ ?“

“ അതിന് അപ്പൂപ്പന് താടീല്ലല്ലോ ! “

“ അതല്ല മോളേ, പറന്നു നടക്കുന്ന അപ്പൂപ്പന്‍ താടി കണ്ടിട്ടുണ്ടോ ? “

“ ഈ അച്ഛനൊന്നും അറീല്ല, അപ്പൂപ്പന്റെ താടി എങ്ങനാ പറന്ന് നടക്കാ ?“


അപ്പൂപ്പന്‍ താടി കാണാത്ത, മുത്തശ്ശിക്കഥകള്‍ കേള്‍ക്കാത്ത പുതുതലമുറയ്ക്കായി ഇതാ ഒരപ്പൂപ്പന്‍ താടി.

Monday 9 February 2009

താക്കോല്‍ പഴുതിലൂടെ


ക്തജനങ്ങളേക്കാളധികം ടൂറിസ്റ്റുകളാണിപ്പോൾ ആ ക്ഷേത്രത്തിലെത്തുന്നത്. ക്ഷേത്രത്തിന്റെ പഴക്കവും, ചരിത്രപ്രാധാന്യവും, അകത്തും പുറത്തുമുള്ള കൊത്തുപണികളുടെ പ്രാധാന്യവുമൊക്കെയാണതിന് കാരണം.

അവിടെ എത്തിയപ്പോഴേക്കും പ്രധാനപ്രതിഷ്ഠകളിലൊന്നിന്റെ തിരുനട അടഞ്ഞുകഴിഞ്ഞിരുന്നു. മണിക്കൂറുകൾ കാത്തുനിന്നാലേ ഇനി അകത്തിരിക്കുന്ന ദേവന്റെ കടാക്ഷം കിട്ടുകയുള്ളൂ എന്നും മനസ്സിലാക്കി. അതുവരെ കാത്തുനിൽത്താൻ ക്ഷമയുണ്ടായില്ല. നടയുടെ വാതിലിലുള്ള താക്കോല്‍പ്പഴുതുപോലുള്ള ഒരു ചെറുദ്വാരത്തിലൂടെ, അകത്തുള്ള വൈദ്യുതിവിളക്കുകളുടെ പ്രഭാപൂരത്തിൽ തിളങ്ങിനിൽക്കുന്ന ദേവനെ കൺകുളിർക്കെ കണ്ടു. ക്യാമറക്കണ്ണിനേയും ആ ദ്വാരത്തിലൂടെ കുത്തിക്കയറ്റി ദേവനെ കാണിച്ചുകൊടുത്തു.

ക്ഷേത്രമേതാണെന്നും, ദേവന്റെ പേരെന്താണെന്നും പറയുന്നവർക്ക് പ്രത്യേകം ദേവപ്രീതിയുണ്ടായിരിക്കുന്നതാണ്.

Monday 26 January 2009

ആഢ്യന്‍പാറ വെള്ളച്ചാട്ടം


നിലംബൂരിലെ ആഢ്യന്‍പാറയിലെത്തിയാല്‍ പലപല തട്ടുകളായി താഴേക്ക് വീഴുന്ന വെള്ളച്ചാട്ടം കാണാം. അതിലൊന്ന് മാത്രമാണ് മുകളിലെ ചിത്രത്തില്‍. പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്ന ഒരിടം തന്നെയാണ് ആഠ്യന്‍പാറ.

പക്ഷെ പരിസരമാകെ മലിനപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പ്ലാസ്റ്റിക്ക് പാത്രങ്ങള്‍, കല്ലുകളില്‍ പെയിന്റുപയോഗിച്ച് എഴുതിയിരിക്കുന്ന പരസ്യങ്ങള്‍ ‍, മരങ്ങളില്‍ ഒട്ടിച്ചിരിക്കുന്ന പരസ്യനോട്ടീസുകള്‍ എന്നിവയൊക്കെ മലിനീകരണത്തില്‍ പ്രധാനപങ്ക് വഹിക്കുന്നു.

പ്ലാസ്റ്റിക്ക് നിക്ഷേപിച്ച് പോയവരെ കണ്ടുപിടിച്ച് ശിക്ഷിക്കുന്നതിനോ താക്കീത് കൊടുത്തുവിടുന്നതിനോ പ്രായോഗിക ബുദ്ധിമുട്ടുണ്ടാകുമായിരിക്കും. പരസ്യം എഴുതിവെച്ച് പോയവനെ അവന്റെ വീട്ടില്‍ച്ചെന്ന് കുത്തിന് പിടിച്ച് കൊണ്ടുവന്ന് അവനെക്കൊണ്ടുതന്നെ അതൊക്കെ വൃത്തിയാക്കിക്കുന്നതിന് ഭരണാധികാരികള്‍‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ?

ഉണ്ടാകുമായിരിക്കും ! നമ്മള്‍ക്കൊന്നുമറിയില്ലല്ലോ ? നമ്മളേക്കാള്‍ വിവരവും വിദ്യാഭ്യാസമുള്ളവരുമൊക്കെയാണല്ലോ നമ്മെ ഭരിച്ചിരുന്നതും, ഭരിച്ചുകൊണ്ടിരിക്കുന്നതും.

Wednesday 14 January 2009

ഫാന്റം റോക്ക്


ടയ്ക്കല്‍ ഗുഹയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഫാന്റം റോക്ക് കാണാനിടയായത്.

ഇടയ്ക്കല്‍ മലയുടെ മുകളില്‍ നിന്ന് നോക്കിയാലും ദൂരെയായി ഫാന്റം റോക്ക് കാണാം. കൊച്ചുത്രേസ്യയുടെ വയനാട്ടിലൂടെയുള്ള വട്ടത്തിലും നീളത്തിലുമുള്ള യാത്രയില്‍ ഇടയ്ക്കല്‍ മലയുടെ മുകളില്‍ നിന്ന് നോക്കുമ്പോള്‍ വെളുത്ത് തിളങ്ങുന്ന ഒരു ‘സ്പെഷ്യല്‍ മല‘ കാണുന്നതിനെപ്പറ്റി പറയുന്നുണ്ട്. അത് എന്താണെന്ന് ഒരു അന്വേഷണം നടത്തിനോക്കിയാല്‍ ഫാന്റം റോക്കിന്റെ പരിസരത്ത് എത്തിപ്പറ്റും.

ഇനി വെളുത്ത് തിളങ്ങുന്ന ആ സ്പെഷ്യല്‍ മല എന്താണെന്നല്ലേ ?

ഫാന്റം റോക്കിന്റെ സമീപത്തുള്ള ഒരു മല ഇടിച്ച് നിരപ്പാക്കി, ടിപ്പര്‍ ലോറികളില്‍ അതിന്റെ അസ്ഥിവാരം കോരിനിറച്ച് നാടുകടത്തിക്കൊണ്ടിരിക്കുകയാണ്. പച്ചപ്പ് നഷ്ടപ്പെട്ട ആ ഭൂപ്രദേശമാണ് സ്പെഷ്യല്‍ മലയായി ദൂരെനിന്ന് നോക്കുമ്പോള്‍ കാണുന്നത്.

ഒരു മലയിതാ മരിച്ചിരിക്കുന്നു.ഒരു കോണ്‍ക്രീറ്റ് വനത്തിന് അടിവാരമിട്ടുകൊണ്ട് ഭൂമിയുടെ കോണിലെവിടെയെങ്കിലും ഒരു പാടം കൂടെ മരിച്ചുകാണും.

Saturday 10 January 2009

ഒന്നാം സമ്മാനം ചൂല്


കേരളത്തിലെ ഒരു പ്രശസ്ത ആരാധനാലയത്തിന്റെ മുന്നിലെ കാഴ്ച്ചയാണിത്. പ്രധാന കവാടത്തിനുമുന്നില്‍ ഒരു സ്റ്റാന്‍ഡില്‍, ചിത്രത്തില്‍ കാണുന്നതുപോലെ നല്ല മുറ്റുള്ള ചൂലുകള്‍ എപ്പോഴും ഉണ്ടായിരിക്കും. അതിനുമുന്നില്‍ ചില വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെയുണ്ട്.

അതെന്താണെന്നും ഈ ആരാധനാലയം എവിടെയാണെന്നും പറയുന്ന എല്ലാവര്‍ക്കും ഓരോ ചൂല് വീതം സമ്മാനമുണ്ട്.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

പഴയ ചിത്രങ്ങള്‍

ചിത്രങ്ങള്‍ കാണുന്നവര്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP