Wednesday 13 July 2011

കരുവാര വെള്ളച്ചാട്ടം.


മുക്കാളി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ നിന്ന് സൈലന്റ് വാലി കാട്ടിലേക്ക് കടന്ന്, മൂന്നര കിലോമീറ്ററോളം നടന്നാൽ കരുവാറ ആദിവാസി കോളനി കാണാം. അവിടന്ന് ഒന്നരകിലോമീറ്റർ കാട്ടുപാതയിലൂടെ, നല്ല ഒന്നാന്തരം അട്ടകടിയും കൊണ്ട് നടന്നുകയറിയാൽ കരുവാര വെള്ളച്ചാട്ടത്തിനടുത്തെത്താം. ചെന്ന് കയറുന്നത് വെള്ളച്ചാട്ടത്തിന്റെ ഉയരത്തിലുള്ള പ്രതലത്തിൽ തന്നെയാണ്. മുളങ്കാടുകൾക്കിടയിലൂടെ തെന്നിവീഴാതെ ശ്രദ്ധിച്ച് താഴോട്ട് ഇറങ്ങിയാൽ മുന്നിൽ ഗംഭീരശബ്ദത്തോടെ കരുവാര വെള്ളച്ചാട്ടം. പിന്നീടത് മെല്ലെ ഒഴുകി ഭവാനിപ്പുഴയായി മാറുന്നു.

അധികമാരും പോയി പ്ലാസ്റ്റിക്ക് ഇട്ടും പരസ്യങ്ങൾ പതിച്ചും വൃത്തികേടാക്കാത്ത ഒരു മനോഹരമായ ഇടം. മലീമസമാകാതെ അതങ്ങനെ തന്നെ കാലാകാലം നിലനിൽക്കുമാറാകട്ടെ. സന്ദർശകരെ നിയന്ത്രിക്കുന്നത് പലപ്പോഴും ആശ്വാസകരമായ ഒരു നടപടി തന്നെയാണ്.

Tuesday 17 May 2011

തീവണ്ടിയാപ്പീസ്



പേരഡേനിയ തീവണ്ടിയാപ്പീസ്. 1867 ൽ ഉണ്ടാക്കിയത് എന്ന് പറയുമ്പോൾ ആരുണ്ടാക്കിയത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ?

ശ്രീലങ്കയിലെ കാൻഡി - കൊളംബോ റെയിൽ റൂട്ടിൽ നിന്ന് ഒരു കാണാക്കാഴ്ച്ച.

Thursday 5 May 2011

ബുദ്ധം ശരണം.

ശ്രീലങ്കയിലെ സീമ മലൈക ബുദ്ധക്ഷേത്രത്തിലെ ആൽ‌മരച്ചോട്ടിൽ നിന്ന് ഒരു ബുദ്ധപ്രതിമ. ശ്രീലങ്കയിൽ 74 ശതമാനത്തോളം ബുദ്ധിസ്റ്റുകൾ ആയതുകൊണ്ട് റെയിൽ‌വേ സ്റ്റേഷൻ, പാർക്ക്, എയർപ്പോർട്ട്, എന്നിങ്ങനെ എവിടെച്ചെന്നാലും ഒരു ബുദ്ധപ്രതിമ കാണാൻ ഒരു ബുദ്ധിമുട്ടുമില്ല.  കൂടുതൽ ബുദ്ധ ചിത്രങ്ങൾ കാണാൻ ഇതു വഴി പോകൂ.

Wednesday 4 May 2011

ആനക്കൂട്ടം


ൻപതോളം ആനകൾ നദിയിലും നദിക്കരയിലുമായി കളിച്ചുമദിച്ച് ഉല്ലസിക്കുന്നു. നീളമുള്ളൊരു വടിയുമായി രണ്ട് പാപ്പാന്മാർ മാത്രമാണ് അത്രയും ആനകളെ നിയന്ത്രിക്കുന്നത്.  ആനകൾക്ക് അടുത്തേക്ക് ചെന്നോളാൻ പാപ്പാന്മാർ ആഗ്യം കാണിച്ചു. ക്യാമറയുമായി ഞാനവർക്കടുത്തേക്ക് ചെന്നു, മതിയാവോളം പടങ്ങളെടുത്തു, അതിലൊരുത്തന്നെ തൊട്ടുതലോടി. തിന്നാൽ പറ്റിയത് വല്ലതും എന്റെ കൈയ്യിൽ ഉണ്ടോ എന്ന്, തുമ്പി വെച്ച് അവൻ എന്നെയാകെ പരതി നോക്കി.

മറ്റെല്ലാ മലയാളികളേയും പോലെ, നിറയെ ആനകളെക്കണ്ടും ആനക്കഥകൾ കേട്ടുമൊക്കെത്തന്നെ വളർന്ന ഒരാളാണ് ഞാനും. പക്ഷെ അൻപതോളം വരുന്ന ആനക്കൂട്ടത്തെ, അതും കാലിൽ ചങ്ങലയില്ലാത്ത ആനകളെ, കൈയ്യെത്തും ദൂരത്തിൽ തൊട്ടുതന്നെ കാണുന്നത് ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു. മറക്കാൻ പറ്റാത്ത നിമിഷങ്ങളിൽ ഒന്ന്.

ശ്രീലങ്കയിലെ പിന്നവള (Pinnawala) എന്ന സ്ഥലത്തെ എലിഫന്റ് ഓർഫനേജിൽ(Elephant Orphanage) നിന്ന് ഒരു കാണാക്കാഴ്ച്ച.

Tuesday 8 March 2011

കടവിൽ തിരക്ക് കൂടി, കാട് മരിച്ചു.



യനാട്ടിലെ കുറുവ ദ്വീപിലേക്കുള്ള പ്രധാന കടവിന്റെ ഒരു ദൃശ്യം.

ഒരു കാടിന്റെ ഏകാന്തത സമ്മാനിച്ചിരുന്ന, അരുവിയുടെ കളകള ശബ്ദം കേട്ടിരിക്കാൻ അവസരമുണ്ടാക്കിയിരുന്ന കുറുവയിലേക്ക് ഇപ്പോൾ പോകാൻ തന്നെ തോന്നില്ല. ഒന്നൊന്നര മണിക്കൂർ തിക്കിത്തിരക്കി നിന്നാലാണ് അങ്ങോട്ടും ഇങ്ങോട്ടും കടത്ത് കടക്കാനാവുന്നത്. 125ല്‍പ്പരം പക്ഷികൾ ഉണ്ടായിരുന്ന ദ്വീപിൽ ഇപ്പോൾ കുരങ്ങുകൾ അല്ലാതെ മറ്റൊരു ജീവിയും ഇല്ല. ഒരു കാടിന്റെ അന്ത്യം എന്ന് ഒറ്റവാക്കിൽ പറയാം. എന്നാലെന്താ പെട്ടി നിറയെ പണം വീഴുന്നില്ലേ ? പണമല്ലേ നമുക്കാവശ്യം. പണത്തിന് മേലെ പരുന്തുപോലും പറക്കില്ലല്ലോ ? പിന്നല്ലേ 125 ഇനം പക്ഷികൾ.

Sunday 13 February 2011

കലാകാരൻ

പ്രകൃതിയേക്കാളും വലിയ കലാകാരൻ ആരെങ്കിലുമുണ്ടോ ?
വയനാട്ടിലെ കുറുവ ദ്വീപിൽ നിന്നൊരു ചിത്രം ആ മഹാനായ കലാകാരന്റെ വക ഇതാ....



കുറുവ ദ്വീപുകൾക്ക് ചുറ്റുമുള്ള കബനീ നദി നിറഞ്ഞൊഴുകുന്ന സമയത്ത്, വെള്ളത്തിനടിയിലുള്ള പാറകളിൽ പന്നൽ ഇലകൾ പോലുള്ള പായലുകൾ പറ്റിപ്പിടിക്കും. വേനൽക്കാലമാകുമ്പോൾ അതൊക്കെയും വെള്ളത്തിന് മുകളിൽ വരുകയും വെയിലേറ്റ് വാടിക്കരിയുകയും ചെയ്യും. കറുത്ത ഷേഡുകളിൽ കാണുന്നത് മിനുസമുള്ളതും ചെറുതായി നനഞ്ഞിരിക്കുന്നതുമായ പാറയാണ്. ദൂരെ നിന്ന് നോക്കിയാൽ ഫോസിലുകൾ ആണെന്ന് തോന്നിപ്പോകും.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP