Thursday 18 September 2008

ബീച്ച് കാസില്‍


ഗോവയിലെ ഒരു കടല്‍ക്കരയില്‍ കണ്ടതാണീ കാസില്‍.

പത്തും ആറും വയസ്സുള്ള രണ്ട് സായിപ്പ് കുട്ടികള്‍ 2 ദിവസം എടുത്തു ഇത് ഉണ്ടാക്കിത്തീര്‍ക്കാന്‍. വൈകുന്നേരങ്ങളില്‍ മാത്രമായിരുന്നു കേട്ടോ ഈ കലാപരിപാടി. ഉണ്ടാക്കലും,പൊളിച്ച് പണിയലുമൊക്കെയായി അവരതില്‍ മുഴുകിയിരിക്കുന്നത് നോക്കി സന്ധ്യാസമയത്ത്‍ ആ കടല്‍ക്കരയിലിരിക്കാന്‍തന്നെ ഒരു രസമായിരുന്നു.

നമ്മളാരും ഒരു ബീച്ചില്‍ പോയി ഇത്രയൊക്കെ സമയം ചിലവഴിച്ച് ആസ്വദിച്ച് അര്‍മ്മാദിച്ച് നടക്കാത്തതെന്താണെന്ന് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്!!

17 comments:

--xh-- 18 September 2008 at 12:54  

ശരിയാണു... നമ്മള്‍ ജീവിതം എങിനെയൊക്കെയൊ ഓടിത്തീര്‍ക്കാനല്ലേ ശ്രമിക്കുന്നതു... നമ്മുടെ കുട്ടികള്‍ രണ്‍ഡു ദിവസം ഇങനെ കടല്‍ത്തീരത്തു മണലുകൊണ്ഡു കൊട്ടാരം തീര്‍ക്കാന്‍ ശ്രമിച്ചാല്‍ മിക്കവാറും അവരുടെ മാതാപിതാക്കള്‍ അവര്‍ക്കിട്ടു രണ്ഡു കിഴുക്കു കോടുക്കും...

ഈ ഫൊട്ടൊ കണ്‍ഡ്പ്പൊ ബീച്ചില്‍ പോകാന്‍ തോന്നുന്നു... ചെന്നയിലെ മറീനാ ബീച്ചീല്‍ പോയി പട്ടം പറപ്പിച്ചു നടന്ന വൈകുന്നേരങള്‍ ഓര്‍മ്മ വരുന്നു....
അധികം വൈകാതെ ഇനിയും പോകണം അവിടെ.....

കുഞ്ഞന്‍ 18 September 2008 at 14:07  

നമുക്ക് സമയമില്ലാത്തതാവാം കാരണം. പക്ഷെ അയല്‍‌വക്കത്തെ സരസ്വതിയുടെ മകള്‍ കടല്‍ക്കരയില്‍പ്പോയി ഇങ്ങിനെയൊരു മണല്‍ക്കൊട്ടാരം നിര്‍മ്മിക്കുകയും അതുകണ്ട് ഏതെങ്കിലും സായിപ്പ് കുറച്ചു ഡോളറൊ മറ്റൊ ഗിഫ്റ്റായി കൊടുത്തുവെന്നിരിക്കട്ടെ, അപ്പോള്‍ മാഷ് ചോദിച്ച ചോദ്യത്തിന് ഉത്തരമാകും, കാരണം പിറ്റേന്നു മുതല്‍ കടല്‍ക്കരയില്‍ നിറയെ കുട്ടികള്‍‍ മണല്‍ക്കൊട്ടാരം ഉണ്ടാക്കാനുള്ള തത്രപ്പാടുകളുമായി രക്ഷകര്‍ത്താക്കളുടെ പരിഹസിക്കലും ചീത്ത, അടി എന്നിവ മേടിച്ചുകെട്ടുന്നതും കാണാം. അതായിത് എന്തെങ്കിലും നേട്ടമൊ അസൂയകൊണ്ടൊ മാത്രമെ നമ്മള്‍ എന്തെങ്കിലും ചെയ്യൂ.

smitha adharsh 18 September 2008 at 15:38  

ബീച്ച് കാസില്‍ പോയിട്ട്,മുറ്റത്തുണ്ടായിരുന്ന കുഴിയാനകളെ വരെ നമ്മുടെ പിള്ളേര്‍ക്ക് തിരിച്ചറിയാന്‍ കഴിയാതായി നിരൂ...
ഒരു മൂന്നു കൊല്ലം മുന്പ് വരെ,പിള്ളേര് എന്ട്രന്‍സ് എഴുതാന്‍ പെടാപാട് പെടുകയായിരുന്നു..ഇപ്പൊ,എല്ലാവരും റിയാലിറ്റി ഷോയ്ക്ക് പോകാനുള്ള പ്രാക്ടീസിലാ.

siva // ശിവ 18 September 2008 at 16:44  

ഓര്‍മ്മകള്‍ അത് അങ്ങനെ മനസ്സിലേയ്ക്ക് വരുന്നു...എന്തൊക്കെയോ ഞാന്‍ ഓര്‍ക്കുന്നു ഈ ചിത്രവും ആ കുറിപ്പും വായിക്കുമ്പോള്‍...നന്ദി...

ഷിജു 18 September 2008 at 16:50  

നന്നായിരിക്കുന്നു ഈ ബീച്ച് കാസില്‍.....

വേണു venu 18 September 2008 at 18:59  

നമ്മളാരും ഒരു ബീച്ചില്‍ പോയി ഇത്രയൊക്കെ സമയം ചിലവഴിച്ച് ആസ്വദിച്ച് അര്‍മ്മാദിച്ച് നടക്കാത്തതെന്താണെന്ന് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്!!
നമുക്കും ബീച്ചിഷ്ടമാണു്. ചിലവഴിക്കാന്‍ സമയവും ഉണ്ട്. ആര്‍മ്മാദവും ഇഷ്ടമാണു്.
പക്ഷേ തലമുറകള്‍ നേടിയെടുത്ത പരുക്കന്‍ ജീവിത യാഥാര്ത്ഥ്യങ്ങള്‍ തുറിച്ചു നോക്കി വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ നിര്‍മ്മിക്കുന്ന മണല്‍ തരികളിലെ ചിത്രങ്ങള്‍ മായ്ക്കാന്‍ കഴിയാത്തതു കൊണ്ടാണോ.?
മാറുമായിരിക്കാം. നമ്മളും. തീര്‍ച്ചയായും.:)

സ്‌പന്ദനം 18 September 2008 at 19:38  

തിരക്കിനിടയില്‍ ഇപ്പോള്‍ ബീച്ചില്‍പോവാന്‍ പറ്റാറില്ല. നിരക്ഷരന്‍ മാഷിട്ട പടം കണ്ടപ്പോള്‍ വെറുതെ എന്തോ...ഒരു വേദന

കാപ്പിലാന്‍ 18 September 2008 at 21:17  

നിരച്ചര പ്രഭു ,
കച്ചവടം അടിച്ചുപൊളിച്ച് ഇപ്പോള്‍ കടാപുറത്ത് കൊട്ടാരവും വാങ്ങിയോ ? മുടുക്കന്‍ .


ഇവിടെ ബീച്ച് ഇല്ലാത്തതുകൊണ്ട് ( ഞാന്‍ താമസിക്കുന്നിടത്ത് )പോകാറില്ല .തടാക കരയില്‍ പോകാറുണ്ട് .നാട്ടില്‍ പോയപ്പോള്‍ പോയിരുന്നു .പണ്ടൊക്കെ ഇഷ്ടം പോലെ കടലില്‍ കുളിക്കാന്‍ ഒക്കെ പോകുമായിരുന്നു .അതെല്ലാം പോയില്ലേ ?
"നഷ്ട സ്വര്‍ഗങ്ങളെ നിങ്ങളെനിക്കൊരു " അത്രയും പാടി എന്‍റെ ഗമെന്റ്റ് ഇവിടെ നിര്‍ത്തുന്നു.

Vellayani Vijayan/വെള്ളായണിവിജയന്‍ 19 September 2008 at 01:53  

“മനുഷ്യന്‍ തന്നെ റോബോട്ടായി മാറുന്ന ഈ കാലത്ത് ഇതൊക്കെ ശ്രദ്ധിക്കുവാന്‍ ആര്‍ക്കാണ് നേരം.”മനസ്സിനെ പിറകിലോട്ട് ഓടിച്ചതിന് തോനെ നന്ദി....”
വെള്ളായണി

അനില്‍@ബ്ലോഗ് // anil 19 September 2008 at 03:24  

ചിത്രങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല താങ്കളുടെ പല ഫോട്ടോകളും.

അഭിനന്ദനങ്ങള്‍ ,ആശംസകള്‍.

Typist | എഴുത്തുകാരി 19 September 2008 at 10:31  

മണല്‍ കൊട്ടാരം കൊള്ളാം. അതു കടലെടുത്തു പോവില്ലേ?

pts 19 September 2008 at 12:34  

കൊള്ളാം!

Bindhu Unny 19 September 2008 at 14:16  

നിലനില്‍ക്കില്ലാന്നറിഞ്ഞിട്ടും ചെയ്യുന്ന ആ പ്രയത്നം അഭിനന്ദനീയം. :-)

ഹരീഷ് തൊടുപുഴ 19 September 2008 at 16:20  

കൊള്ളാം!!!!!!

Lathika subhash 19 September 2008 at 18:12  

അമ്പാടീ,
നമ്മുടെ ചെറായി ബീച്ചില്‍ ഒരിയ്ക്കല്‍ ഒരു കുട്ടി മണ്ണുകൊണ്ട് ഒരു കൊട്ടാരമുണ്ടാകുന്നത് കാണാനിടയായത് ഓര്‍മ്മ വരുന്നു.പണ്ട്, സ്ലേറ്റില്‍ ടീച്ചറിട്ടുതരുന്ന Very good മായ്ച്ചു കളയേണ്ടി വരുമ്പോഴുണ്ടാവുന്നതു പോലെ, ഇതു മായുമല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സിനൊരു വല്ലായ്മ.

ഗീത 20 September 2008 at 19:18  

ശില്‍പ്പഭംഗിയൊത്ത കാസില്‍ തിര വന്നു കൊണ്ടുപോകുമല്ലോ എന്നോര്‍ത്തപ്പോള്‍ ഒരു സങ്കടം. രണ്ടു ദിവസത്തെ പ്രയത്നം മായ്ച്ചു കളയാന്‍ രണ്ടു സെക്കന്റ് പോലും വേണ്ട.....

പിന്നെ, മലയാളികള്‍ മക്കളെ മണ്ണില്‍ കളിക്കാന്‍ വിടുമോ? ചൊറി പിടിക്കില്ലേ?

Satheesh Haripad 21 September 2008 at 06:11  

നന്നായിട്ടുണ്ട് മനോജേട്ടാ.

ഞാന്‍ ആദ്യം ചിന്തിച്ചത് ഇത് മണ്ണില്‍ നിര്‍മ്മിച്ച ആ കുട്ടികളെപ്പറ്റിയാണ്. അവര്‍ ഈ ഫൊട്ടോ കണ്ടാല്‍ വളരെയധികം സന്തോഷിക്കും, അവരുടെ കലാസൃഷ്ടി അനശ്വരമാക്കിയതിന്.

കേരളത്തെ രക്ഷിക്കൂ

ചിത്രങ്ങള്‍ പിന്തുടരുന്നവര്‍

കുടുംബചിത്രം

കുടുംബചിത്രം
ശ്രീനിവാസന്‍ എന്ന മുംബൈ കലാകാരന്‍ പിറന്നാള്‍ സമ്മാനമായി വരച്ച് തന്ന കുടുംബ-കാരിക്കേച്ചര്‍ ‍. 10 വയസ്സുകാരി നേഹ കാറിന്റെ പിന്‍ സീറ്റില്‍‍ ഉറങ്ങുന്നുണ്ട്.

96.7 റേഡിയോ

ഇതുവരെ കിട്ടിയ ഇടികള്‍

ചില ചിത്രങ്ങളെപ്പറ്റി

ക്യാമറ, ഫിലിം, ലെന്‍സ്, ഫോക്കസ്, എന്നതൊക്കെ എന്തെന്നറിയാത്ത ഒരുവന്റെ ചില ക്ലിക്കുകള്‍ മാത്രമാണിവ. ഈ ചിത്രങ്ങളിലൂടെ എന്തെങ്കിലും കാണാക്കാഴ്ച്ചകള്‍ ബൂലോകത്തെത്തിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ്‌ ഈയുള്ളവന്റെ ലക്ഷ്യം.

ഞാന്‍

My photo
പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്‌ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.

മറ്റ് നിരക്ഷര ബ്ലോഗുകള്‍

താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ മറ്റ് നിരക്ഷര ബ്ലോഗുകളിലേക്ക് പോകാം.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP